ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത അബുഅല്‍ കാസ ഉള്‍പ്പെടെയുള്ള പത്ത് പേര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് അബു ജിണ്ടാല്‍ സമ്മതിച്ചു. നവംബര്‍ 27ന് ചബാദ് ഹൗസിലെ ഉത്തരവിട്ടത് താനാണെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേദിവസം ഒബ്റോയി ഹോട്ടലിലെ ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്കിയതും ജുണ്ടാലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ജുണ്ടാല്‍ ആക്രമണം നടന്ന സ്ഥലങ്ങളെല്ലാം കഴിഞ്ഞദിവസം ചോദ്യം ചെയ്യലില്‍ തിരിച്ചറിഞ്ഞു. ഛത്രപതി ശിവജി ടെര്‍മിനല്‍, ഒബ്റോയ് ഹോട്ടല്‍, താജ്മഹല്‍ പാലസ് ടവര്‍, ലിയോ പോള്‍ഡ് കഫേ, കാമ ആശുപത്രി, നരിമാന് ഹൗസ്, ജ്യുയിഷ് കമ്മ്യൂണിറ്റി സെന്റര്‍, മെട്രോ സിനിമ, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടം, സെന്റ്സേവ്യര്‍ കോളേജ് എന്നിവിടങ്ങളിലാണ് നവംബര്‍ 26 മുതല്‍ 29വരെ രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെട്ടിരുന്നു.
നേരത്തെ ഭീകരവാദം വ്യാപിപ്പിക്കുന്നതിന് ലഷ്കറെ തൊയ്ബ നാവിക വിഭാഗത്തെ വിപുലീകരിക്കുന്നതായി ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ കറാച്ചിയിലെ കണ്ട്രോള് റൂമിനെക്കുറിച്ചും മുംബൈ ആക്രമണത്തിലെ തന്റെ പങ്കിനെക്കുറിച്ചും ജുണ്ടാല്‍ വിശദീകരിച്ചിരുന്നു. ലഷ്കറെ കമാണ്ടര്‍ സക്കീര്‍ റഹ്മാന് ലഖ്വിയും പാക്കിസ്ഥാനി ഐഎസ്ഐയും ചേര്‍ന്നാണ് കറാച്ചിയിലെ കണ്ട്രോള് റൂം നിയന്ത്രിച്ചതെന്ന് കഴിഞ്ഞദിവസം ചോദ്യം ചെയ്യവെ ജുണ്ടാല്‍ വ്യക്തമാക്കിയിരുന്നു. പാക് അധിനിവേശ കാശ്മീരില്‍നിന്നും ലഖ്വിയെ അറസ്റ്റ് ചെയ്തപ്പോള്‍ ഐഎസ്ഐ കണ്ട്രോള് റൂം തകര്‍ത്തു കളഞ്ഞതായും ജുണ്ടാല്‍ പറഞ്ഞു.
ജൂണ്ടാലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നത് വഴി മുംബൈ ആക്രമണത്തില്‍ പങ്കുള്ള പാക് നടന്മാരെക്കുറിച്ചും വിവരം ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജുണ്ടാലിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: