ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ബിലാല്‍ ഇര്‍ഷദ് ഏകദിന ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായി. 175 പന്തില്‍ നിന്ന് 320 റണ്‍സ് അടിച്ചെടുത്താണ് ഇര്‍ഷാദ് ചരിത്രം കുറിച്ചത്.
ആലം ക്രിക്കറ്റ് ടീമംഗമായ ഇര്‍ഷാദ് ഇന്റര്‍ ക്ലബ്ബ് ടൂര്‍ണമെന്റില്‍ അല്‍ റഹ്മാന് സിസി ടീമിനെതിരെയാണ് ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 42 ഫോറം ഒമ്പതു സിക്സറും ഇര്‍ഷാദിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തു.
എ ക്ലാസ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിലെ അലി ബ്രൗണ്‍ നേടിയ 268 റണ്‍സാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2003ലാണ് അലി ബ്രൗണ്‍ റെക്കോഡിട്ടത്.
രാജ്യാന്തര ഏകദിന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇന്ത്യയുടെ രോഹിത് ശര്‍മയുടെ പേരിലാണ്- 264 റണ്‍സ്. 2014 ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് രോഹിത് ശര്‍മ റെക്കോര്‍ഡിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: