ദുബായ്: ഐസിസി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേയ്ക്ക് കയറി ബംഗ്ലാദേശ് ചരിത്രം കുറിച്ചു. ഡബ്ലിനില്‍ ന്യൂസിലന്‍ഡിനെ അഞ്ചുവിക്കറ്റിന് തോല്പ്പിച്ചിനു പിന്നാലെയാണ് ബംഗ്ലാദേശിന്റെ ചരിത്ര നേട്ടം.ഇതാദ്യമായാണ് അവര്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേയ്ക്ക് ഉയരുന്നത്.
നാലാം റാങ്കുകാരായ ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ മാര്ഷഫി മോര്ട്ടാസയുടെ ബംഗ്ലാ ടീം മുന്‍ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയെ പിന്തളളിയാണ് ആറാം സ്ഥാനത്തെത്തിയത്. മുന്‍ ലോക ചാമ്പ്യന്മാരായ പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിന് പിന്നിലാണ് സ്ഥാനം.
എട്ടാം സ്ഥാനത്തുളള പാക്കിസ്ഥാനേക്കാള്‍ അഞ്ചു പോയിന്റു മുന്നിലാണ് അവര്‍. ഒമ്പതാം സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസിനെക്കാള്‍ 14 പോയിന്റ് കൂടുതലുണ്ട്. റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചത് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവക്കളടങ്ങുന്ന ബംഗ്ലദേശ് ടീമിന് കരുത്തുപകരും.നേരത്തെ ഏഴാം സ്ഥാനക്കാരെന്ന നിലയിലാണ് അവര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിക്ക് അര്‍ഹത ലഭിച്ചത്. ലോക റാങ്കിങ്ങില്‍ ആദ്യ എട്ടുസ്ഥാനക്കാര്ക്കാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കുക.
പുതിയ റാങ്കിങ്ങില്‍ 122 പോയിന്റുമായി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തു നില്ക്കുന്നു.ഓസ്ട്രേലിയക്കാണ് രണ്ടാം സ്ഥാനം.അവര്‍ക്ക് 118 പോയിന്റുണ്ട്.നിലവിലുളള ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്-117 പോയിന്റ്. ന്യൂസിലന്‍ഡ് (114), ഇംഗ്ലണ്ട് (111) എന്നിവര്‍ യഥാക്രമം നാല് അഞ്ച് സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: