കൊളംബോ: കനത്ത മഴയെ തുടര്‍ന്ന് ശ്രീലങ്കയിലെ കലുടാര ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ആറ് പേര് മരിച്ചു. വെള്ളിയാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കാര്‍ ശക്തമാക്കി.
രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നു ഹെലികോപ്ടര്‍ മാര്‍ഗം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അധികൃതര്‍ അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്നു പ്രദേശത്തെ റെയില്‍, റോഡു ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്നു സ്കൂളുകള്‍ അടച്ചതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: