തിരുവനന്തപുരം: ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. കെ എം എബ്രഹാമിന്റെ ചിലവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാധാരണക്കാരന് പോലും മനസിലാകുന്ന കാര്യങ്ങള്‍ വിജിലന്‍സിന് എന്താണ് ബേധ്യപ്പെടാത്തതെന്ന് തിരുവന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ചോദിച്ചു. കണക്കുകളില്‍ വ്യക്തത വരുത്തി കൊണ്ട് ഈ മാസം 29-നകം വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടു.
സ്വത്തുക്കളുടെ കണക്കുകള്‍ സംബന്ധിച്ച് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിലും വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞു. സാധാരണക്കാരനു പോലും ഇത് മനസിലായിട്ടും വിജിലന്‍സിന് എന്തുകൊണ്ടാണ് മനസിലാകാത്തതെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു
കെഎം എബ്രഹാം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: