കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ജില്ലയിലെ അപേക്ഷകര്‍ക്ക് അനുവദിച്ച മൂന്ന് കോടിയിലേറെ രൂപ ഈ മാസം വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ദുരിതാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ച 1433 പേര്‍ക്കാണ് 3,17,56,000 രൂപ വിതരണം ചെയ്യുന്നത്.
കണ്ണൂര്‍, ഇരിട്ടി താലൂക്കിലുള്ളവര്‍ക്ക് 28നാണ് തുക വിതരണം ചെയ്യുക. തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നല്‍കും. നേരത്തേ അറിയിപ്പ് ലഭിച്ചവര്‍ക്കാണ് തുക കൈമാറുന്നത്. ഹൃദ്രോഗം, വൃക്കരോഗം, കാന്‍സര്‍ തുടങ്ങിയ വിവിധ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ചികില്‍സാ സഹായമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക നല്‍കുന്നത്. അപകടങ്ങളിലും മറ്റും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും സഹായധനം നല്‍കുന്നുണ്ട്.
മൂന്നു മാസം മുമ്പാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലൂടെ ഓണ്‍ലൈനായി ഇത്തരം അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. ഇവ പരിശോധിച്ചാണ് അര്‍ഹതപ്പെട്ടവരെന്ന് ബോധ്യമായവര്‍ക്ക് തുക അനുവദിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സാമ്പത്തികസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ അക്ഷയകേന്ദ്രങ്ങളിലൂടെയും നല്കാന് അവസരമൊരുക്കിയിട്ടുണ്ട്. ചികില്‍സാ രേഖകള്‍ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങളുമായി അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് അപേക്ഷിക്കാം.
കുടിശ്ശിക പിരിക്കാന്‍ നടപടി
കണ്ണൂര്‍: കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലുടമകള്‍ അടക്കേണ്ട കുടിശ്ശിക തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ തീരുമാനം. ബോര്‍ഡ് ചെയര്മാന് കെ.അനന്തഗോപന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം.
ഈ മേഖലയിലെ മുഴുവന്‍ തൊഴിലുടമകളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തൊഴിലുടമാ പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് അവലോകന യോഗം ചേര്‍ന്നത്. ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ബീനാമോള്‍ വര്‍ഗീസ്, ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: