ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ സംഘര്‍ഷബാധിത പ്രദേശമായ സഹരണ്‍പൂരില്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തനായിരുന്നു രാഹുല്‍ അനുമതി തേടിയത്.
എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് രാഹുല്‍ ഗാന്ധിക്ക് സന്ദര്ശനത്തിനത്തിനുള്ള അനുമതി നിഷേധിച്ചതെന്ന് പോലീസ് അറിയിച്ചു. ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം സഹരണ്‍പൂര്‍ സന്ദര്‍ശിച്ചിരുന്നു.
ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നിട്ടും മായാവതിയുടെ സന്ദര്‍ശനത്തിനു ശേഷം പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: