കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ തിരക്കേറിയ റോഡില്‍ പട്ടാപ്പകല്‍ ജനങ്ങള്‍ നോക്കിനില്‍ക്കെ അക്രമികള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവം നടക്കുമ്പോള്‍ ആരും തന്നെ ഇയാളെ സഹായിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ ചിലര്‍ ഇത് മൊബൈലില്‍ പിടിക്കുകയും ചെയ്തു.
32കാരനായ മാരുതി റെഡ്ഡി എന്നായാളാണ് കൊല്ലപ്പെട്ടത്. ഒരു കേസില്‍ ഹാജരാകുവാനായി ഓട്ടോ റിക്ഷയില്‍ പോകുമ്പോഴാണ് രണ്ട് പേര് തടഞ്ഞുനിര്‍ത്തി വലിച്ചിറക്കി വെട്ടിക്കൊലപ്പടുത്തുകയായിരുന്നു. രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശ്രീനിവാസ് റെഡ്ഡി, രഘുനാഥ് എന്നീ രണ്ട് പേരാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം പ്രതികള്‍ പോലീസില്‍ കീഴടങ്ങി. റെഡ്ഡിയുടെ സഹോദരിയുമായി പ്രതികളുടെ സഹോദരന് പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പ്രശ്നങ്ങളാണ് കൊലയിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. നേരത്തെ ഈ പ്രശ്നത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നതായും കടപ്പ എസ്പി ഡി. രാമകൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: