മാട്ടിറച്ചി നിരോധിക്കാനുള്ള കേന്ദ്ര ഉത്തരവ് പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റവും അപ്രായോഗികവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
മാട്ടിറച്ചി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ വയറ്റത്തടിച്ച് മൃഗസ്നേഹത്തിന്റെ കപടനാടകം കളിക്കുന്നവര്‍ ജനാധിപത്യ മതേതര മൂല്ല്യങ്ങള്‍ കാറ്റില്‍ പറത്തുകയാണ്.
ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വത്തില്‍ പറയുന്ന ഗോവധ നിരോധനത്തിന്റെ മറവില്‍ പശുവിന് പുറമേ കാള, എരുമ, പോത്ത്, ഒട്ടകം തുടങ്ങി ഇറച്ചികള്‍ക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെയും അറക്കുന്നത് വിലക്കി, വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഏതു യുക്തിയുടെയും നിയമത്തിന്റെയും പിന്‍ബലത്തിലാണെന്നത് വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: