കോട്ടയം: പനച്ചിക്കാട്ടമ്മയുടെ മുന്നില്‍ പാണ്ടിമേളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ധന്യമായ നിമിഷങ്ങളാണെന്ന് നടന് ജയറാം. ആയിരം സിനിമയില്‍ അഭിനയിച്ചാല്‍ പോലും കിട്ടാത്ത സന്തോഷമാണ് തനിക്കുള്ളത്. ഗുരുനാഥനായ മട്ടന്നൂരാണ് അരങ്ങേറ്റം കുറിക്കാന്‍ പനച്ചിക്കാട് മതിയെന്ന് പറഞ്ഞത്.
മകന് കാളിദാസനെ എഴുത്തിനിരുത്തിയതും പനച്ചിക്കാടാണ.് ഇങ്ങനെയൊരു ഗുരുവിന്റെ കീഴില്‍ മേളം അഭ്യസിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായിട്ടാണ് കരുതുന്നത്. സിനിമ ഷൂട്ടിംഗ് തിരക്കുകള്‍ക്ക് അവധി നല്കി 15 ദിവസത്തോളം ഗുരുവിനൊപ്പം താമസിച്ച് രാവും പകലും കൊട്ടിപ്പഠിച്ചാണ് അരങ്ങേറ്റത്തിന് തയ്യാറായത്.
പഞ്ചാരിയും പാണ്ടിയും കഴിഞ്ഞ് ഇനി തായമ്പകയും അഭ്യസിക്കണമെന്നാണ് ഗുരു പറഞ്ഞിരിക്കുന്നത്. അത് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സിനിമ തിരക്കുകള്‍ക്കിടയില്‍ മേളം അഭ്യസിക്കാന്‍ തയ്യാറെടുത്ത ജയറാമിന്റെ മനസിനെ അംഗീകരിക്കണമെന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: