ചാലക്കുടി: തുമ്പൂര്‍മുഴിയില്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന വിനോദ സഞ്ചാരികളുടെ ഇടയിലേക്ക് മരം കടപുഴകി വീണ് രണ്ട് കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. അന്നനാട് മഞ്ഞളി സിജുവിന്റെ ഭാര്യ ബിന്‍സി(24), അവരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഏയ്ഞ്ചല്‍, കാട്ടൂര്‍ പൊഞ്ഞനം എടക്കാട്ടു പറമ്പില്‍ പ്രജ്ഞന്റെ ഭാര്യ രമണി(55), ചെങ്ങാല്ലൂര്‍ ചിറ്റാങ്ങര ജോയിയുടെ മകന് ആല്‍വി(8)എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുമ്പൂര്‍ ഗാര്‍ഡനില്‍ പുഴയോട് ചേര്‍ന്ന് നിന്നരുന്ന മരം കടപുഴകി വീഴുകയായിരുന്നു. മരം ഒടിഞ്ഞ് വീഴുന്നത് കണ്ട് കുറെ പേര് ഓടി മാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുമ്പൂര്‍മുഴിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബി.ഡി.ദേവസി എംഎല്‍എ, ടുറിസം വകുപ്പ് ഉദ്യോഗസ്ഥന് മനേഷ് സെബാസ്റ്റ്യന്‍ തുടങ്ങിയവരും നാട്ടുകാരും, വിനോദ സഞ്ചാരികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സംഭവമറിഞ്ഞ് അതിരപ്പിള്ളി പോലീസും ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
കടപുഴകി വീണ വലിയ മരത്തിനടിയില്‍ ഒരാള്‍ അകപ്പെട്ടുവെന്ന് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മരം വെട്ടി മാറ്റി ആരുമില്ലെന്ന് ഉറപ്പ് വരുത്തി. അവധിക്കാലമായതിനാല്‍ പുഴയില്‍ നല്ല തിരക്കുള്ള സമയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: