ആലപ്പുഴ: സര്‍വ്വശിക്ഷാ അഭിയാനില്‍ താത്കാലിക നിയമനത്തില്‍ അഴിമതിയെന്ന് ആക്ഷേപം. പരാതിക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജില്ലാ പ്രോജക്ട് ഓഫീസ്, ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ നിയമനങ്ങളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളെയും അടുപ്പക്കാരെയും ചട്ടവിരുദ്ധമായി നിയമിച്ചെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. എംഐഎസ് കോ- ഓഡിനേറ്റര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാം കം സിസ്റ്റം അനലിസ്റ്റ്, അക്കൗണ്ടന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സിവില്‍ എഞ്ചിനീയര്‍, ഡ്രൈവര്‍, പ്യൂണ്‍ എന്നീ തസ്തികളിലേക്കാണ് നിയമനം നടത്തിയത്. നിലവില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടാണ് പുതുതായി അപേക്ഷ ക്ഷണിച്ചത്. പേരിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയെങ്കിലും സിപിഎം നേതൃത്വത്തിന്റെ താത്പര്യപ്രകാരമായിരുന്നു നിയമനങ്ങളെല്ലാം. സിപിഎം ജില്ലാ ചുമതലയുളള പ്രധാന ജനപ്രതിനിധിയായ നേതാവിന്റെ ബന്ധുവിനും ഇത്തരത്തില്‍ അനര്‍ഹമായി നിയമനം ലഭിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നിയമനം നടന്നതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: