അമ്പലപ്പുഴ: തോടിനു കുറുകെ പാലം തകര്‍ന്നു. പുറത്തിറങ്ങാനാകാതെ മൂന്നു കുടുംബങ്ങള്‍ ദുരിതത്തില്‍.
പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന മൂന്നാം വാര്‍ഡിലാണ് സംഭവം. മൂന്നു കുടുംബങ്ങലിലായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം പതിമൂന്നോളം പേരാണ് താമസിക്കുന്നത്.
മൂന്നുവശവും തരിശു കിടക്കുന്ന പാടങ്ങളാണ്. മുന്‍വശം അപ്പാത്തിക്കരി തോടും. തോടിനു മുന്നില്‍ ബണ്ടും സ്ഥിതിചെയ്യുന്നു. പാലം തകര്‍ന്നതോടെ ബണ്ടിലേയ്ക്കിറങ്ങി റോഡില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയിലായി.
പാലം തകരുന്നതിന് മാസങ്ങള്‍ മുമ്പ് മന്ത്രി ജി. സുധാകരന് പാലത്തിന്റെ അറ്റകുറ്റപ്പണി തീര്‍ത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞദിവസം പാലം തകര്‍ന്നതോടെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതിനു പരിഹാരം ഉണ്ടായില്ല.
അപ്പാത്തിക്കരി പാടത്ത് വെള്ളം കയറ്റാന്‍ മോട്ടോര്‍ പ്രവര്‍ത്തിച്ചതോടെ ഉണ്ടായ ശക്തമായ ഒഴുക്കാണ് പാലം തകരുവാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: