ന്യൂദല്‍ഹി: നെറ്റ് പരീക്ഷാ ക്രമക്കേടില്‍ സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിന് കരാര്‍ നല്കിയ കമ്പനി വ്യാജമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ നടപടി.
ഒരു കോടിയില്‍ അധികം രൂപയ്ക്കാണ് വ്യാജ കമ്പനിയ്ക്ക് മൂല്യനിര്‍ണയ കരാര്‍ നല്‍കിയത്. എന്നാല്‍ ഇതേവരെ കമ്പനി മൂല്യനിര്‍ണയം നടത്തി ഉത്തക്കടലാസുകള്‍ തിരിച്ചേല്‍പ്പിച്ചില്ല. മാത്രമല്ല, ഇത്രയും കുട്ടികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും ഈ കമ്പനിക്കുണ്ടായിരുന്നില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി. ലേലം വിളിക്കാതെയാണ് മൂല്യനിര്‍ണയത്തിനുള്ള കരാര്‍ വ്യാജ കമ്പനിക്കു നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
സിബിഐ സിബിഎസ്ഇ ആസ്ഥാനത്തു റെയ്ഡ് നടത്തി. ഇവിടെനിന്നു വിവിധ രേഖകളും പിടിച്ചെടുത്തു. ഇതേതുടര്‍ന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെയും പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: