ന്യൂദല്‍ഹി: കാലിച്ചന്തകളില്‍ മാടുകളെ അറക്കാന്‍ വില്‍ക്കുന്നത് വിലക്കിയ കേന്ദ്ര നടപടി കാലികളോടുള്ള ക്രൂരത തടയുമെന്ന് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. പത്തും എണ്‍പതും കാലികളെ വണ്ടികളില്‍ കുത്തി നിറച്ച് അറവുശാലകളില്‍ തള്ളുന്ന പരിപാടി ഇതോടെ നിലയ്ക്കും.
നിയമം കര്‍ശനമായി നടപ്പാക്കുന്നതോടെ ചന്തകളില്‍ നിന്ന് മൃഗങ്ങളെ നേരിട്ട് വാങ്ങി അറവുശാലകളില്‍ എത്തിക്കാന്‍ കഴിയില്ല. കൃഷിയിടങ്ങളില്‍ നിന്ന് വാങ്ങേണ്ടിവരും.
അതോടെ ഇവയെ എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താനാവും. നിലവിലുള്ള നിയമം ഒന്നു കൂടി ശക്തമാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: