തൊടുപുഴ: വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസിലെ മുല്ലക്കല്‍ ജങ്ഷനിലെ കെട്ടിടം പൊളിച്ചുനീക്കുന്നതിനെ ചൊല്ലി സംഘര്‍ഷം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈപ്പാസിലെ നാലുംകൂടും കവലയായ മുല്ലക്കല്‍ ജങ്ഷനില്‍ സമീപ കാലത്തായി ഏറെ അപകടങ്ങള്‍ ഉണ്ടായിരുന്നു.
ഒരുമാസം മുമ്പ് ഇവിടെ നടന്ന അപകടത്തില്‍ കാഞ്ഞിരമറ്റം കാരിയായ വീട്ടമ്മ മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അപകടങ്ങള്‍ക്ക് കാരണം ജങ്ഷനിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുനില കെട്ടിടമാണെന്ന് ആക്ഷേപമുയര്‍ന്നു. ഇതേ തുടര്‍ന്ന് നഗരസഭ അടക്കം ഇടപെട്ടിട്ടും നടപടിയായിരുന്നില്ല.ഉടമ പറഞ്ഞതനുസരിച്ച് ജോലിക്കാരനെത്തി കാടുപിടിച്ച് കെട്ടിടത്തിന്റെ ചുറ്റും വെട്ടിതെളിച്ചു.
ഇതിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ പൊതു ഓടയിലേക്ക് തള്ളി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ സംഘടിച്ചെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെട്ടിടം ഉടമയും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. ഇതോടെ ഓടയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ ഉടമ തയ്യാറായി. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ സ്ഥലത്തേക്കെത്തി. തടിച്ചുകൂടിയ ജനങ്ങളുടെ നേതൃത്വത്തില്‍ അപകടങ്ങള്‍ക്ക് കാരണമായ കെട്ടിടം പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി ഇത് തടഞ്ഞു. ഇതോടെ പോലീസും ജനങ്ങളുമായി ഉന്തും തള്ളുമുണ്ടായി.
കെട്ടിടം ഇന്ന്
പൊളിക്കും
ഇന്ന് ഉച്ചക്ക് മുന്‍പായി റോഡിലെ കാഴ്ച്ച മറക്കുന്ന കെട്ടിടത്തിന്റെ ഭാഗം പൊളിച്ചുനീക്കാമെന്ന് ഉടമകള്‍ പോലീസും ജനപ്രതിനിധികളുമായി ധാരണയിലെത്തി. തൊടുപുഴ എസ്.ഐ ജോബിന് ആന്റണി ഇക്കാര്യം ജനക്കൂട്ടത്തെ അറിയിച്ചു. ഇതോടെയാണ് രണ്ട് മണിക്കൂറോളം നീണ്ട സംഘര്‍ഷം അവസാനിച്ചത്. സംഭവമറിഞ്ഞ് കൗണ്‍സിലര്‍ ബിന്ദു പത്മകുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: