തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ തനിക്ക് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
ഐസ്ക്രീം കേസ് ഉള്‍പ്പെടെയുള്ള കേസുകള്‍ അട്ടിമറിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്‍പന്തിയിലാണെന്നും വി.എസ് പറഞ്ഞു. 27 കൊല്ലമായി പെണ്‍വാണിഭത്തിനെതിരെയും അഴിമതിക്കെതിരേയും താന്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് ബഹുമാനപ്പെട്ട കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും സത്യം പുറത്തുവരുമെന്നും ബോധ്യമായതായും അദ്ദേഹം പറഞ്ഞു.
ഐസ്ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് നല്കാന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.എസ്. കേസില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യത്തില്‍ നേരില്‍ ഹാജരായി പരാതി ബോധിപ്പിക്കാന്‍ കോഴിക്കോട് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിനായി പോകുകയാണെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: