മൂന്നാര്‍(ഇടുക്കി): മൂന്നാര്‍ എം.ജി കോളനിയില്‍ നിയമം ലംഘിച്ച് കെട്ടിട നിര്‍മ്മാണം .പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് സ്വകാര്യ വ്യക്തികള്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെയാണിത്. അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നവര്‍ കോണ്‍ഗ്രസ് അനുഭാവികളാണ്.
എം.ജി കോളനിയില്‍ ഭൂമി അനുവദിച്ചിരിക്കുന്നവരുടെ ലിസ്റ്റ് മൂന്നാര്‍ സ്പെഷ്യല്‍ ഓഫീസില്‍ നിന്നും പഞ്ചായത്ത് അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ലിസ്റ്റ് നല്‍കിയിട്ടില്ല. ലിസ്റ്റ് നല്‍കാത്തത് നിയമ ലംഘനത്തിന് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതിന് തെളിവാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
രണ്ട് മാസം മുന്‍പ് കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മൊ നല്‍കിയിരുന്നു. ആഴ്ചകളോളം നിര്‍മ്മാണം നിര്‍ത്തിയിട്ട് അടുത്തിടെയാണ് വീണ്ടും നിര്‍മ്മാണം ആരംഭിച്ചത്. അനധികൃത കെട്ടി നിര്‍മ്മാണം മാത്രമല്ല പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദിച്ച ഭൂമി കൈമാറ്റം ചെയ്തതിനെക്കുറിച്ചും അന്വേഷണം ആവശ്യമായിരിക്കുകയാണ്. കെട്ടിടി നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: