ചാലക്കുടി: ചാലക്കുടിയെ സമ്പൂര്‍ണ്ണ െൈവദ്യുതീകരണ മണ്ഡലമായി ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ മണ്ഡലത്തിലെ ആദിവാസി മേഖലയായ അതിരപ്പിള്ളി പഞ്ചായത്തില്‍ 80 ഓളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ. ലക്ഷങ്ങള്‍ ചിലവാക്കിയാണ് വലിയാഘോഷമായി സമ്പൂര്‍ണ്ണ വൈദ്യുത മണ്ഡലമായി ചാലക്കുടിയെ പ്രഖ്യാപ്പിക്കുന്നത്. അടിച്ചില്‍ തൊട്ടി കോളനിയില്‍ 40, മയിലാട്ടും പാറ 18, വെട്ടിച്ചുട്ട കാട്ട് 15, അരക്കാപ്പ് 8ഉം വീടുകളിലാണ് ഇനിയും വൈദ്യുതി എത്താതിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ചാലക്കുടിയെ സമ്പൂര്‍ണ്ണ വൈദ്യുത മണ്ഡലമായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണയും സമ്പൂര്‍ണ്ണ വൈദ്യുത മണ്ഡലമായി പ്രഖ്യാപ്പിച്ചെങ്കിലും ഇതിലധികം വീട്ടുകളില്‍ വൈദ്യുത എത്തിയിരുന്നില്ല.
പാവപ്പെട്ട ആദിവാസി ഊരുകളില്‍ ഇനിയും വൈദ്യുത പൂര്‍ണ്ണമായി എത്തുവാന്‍ മാസങ്ങള്‍ കഴിയുമെന്ന് പറയപ്പെടുന്നു. വൈദ്യുതി ഉത്പാദിക്കുന്ന രണ്ട് ഉത്പാദന കേന്ദ്രങ്ങള്‍ ഉള്ള ഈ പഞ്ചായത്തില്‍ ഉള്ളപ്പോഴാണ് ഇനിയും വൈദ്യുതിക്കായി കാത്തിരിക്കേണ്ടിവരുന്നത്.
പാവങ്ങളായ ആദിവാസി ഊരുകളാണ് ഇരുളില്‍ കഴിയുന്നത്. ചെറിയ കാര്യങ്ങള്‍ പറഞ്ഞാണ് ഇവിടെ വൈദ്യുതിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യമാകാതെ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: