വലപ്പാട്: കോതകുളം ബീച്ചില്‍ വന്‍ കഞ്ചാവ് വേട്ട. ആഡംബര കാറിലും പിക്കപ്പ് വാനിലുമായി കടത്തിയിരുന്ന 70 കിലോയിലേറെ കഞ്ചാവ് വലപ്പാട് പോലീസ് പിടിച്ചെടുത്തു. നാലുപേര്‍ അറസ്റ്റിലായി. ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
ഇടുക്കി സ്വദേശികളായ പവിത്രന്, മാത്തുകുട്ടി ഷിജു എന്ന സിജി, ഉടുമ്പന്‍ചോല എലക്കല്ല് അനില്‍ എന്നലൈലേജ്, കൊല്ലം കൊട്ടാരക്കര പ്ലാപ്പള്ളി രാജേന്ദ്രന് എന്നിവരാണ് പിടിയിലായത്.
ഫോര്‍ഡ് ഫിഗോകാറിലും മഹീന്ദ്ര പിക്കപ്പ് വാനിലുമായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. കോതകുളം ബീച്ചില്‍ സംശയാസ്പദമായി കണ്ട വാഹനങ്ങള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പത്ത് പാക്കറ്റുകളിലും അഞ്ച് പോളിത്തീന്‍ കവറിലുമാണ് കഞ്ചാവ് കണ്ടെടുത്തത്. കോതകുളം ബീച്ചില്‍ ഇടപാടുകാര്‍ക്ക് കൈമാറാനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
വലപ്പാട് എസ്ഐ ഇ.ആര്.ബൈജുവും, ലഹരിവിരുദ്ധസ്ക്വാഡുമാണ് കഞ്ചാവ് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: