കൊച്ചി: കന്നുകാലിച്ചന്തയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര വിജ്ഞാപനത്തില്‍ ഇടം വലം നോക്കാതെയുള്ള ആക്രോശങ്ങളല്ല വേണ്ടതെന്ന് പ്രമുഖ ചലച്ചിത്ര നടന് ജോയ് മാത്യു. മാംസഭുക്കുകളായ ഇന്ത്യക്കാരന്റെ ഇഷ്ട ഭക്ഷണമായ ബീഫ് നിരോധിക്കുക എന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്തിട്ടില്ല. അത് ഉത്തരവില്‍ ഇല്ല. ജോയ് മാത്യു ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
നമുക്ക് ശാസ്ത്രീയമായ അറവുശാലകള്‍ ഉണ്ടോ?
വൃത്തിഹീനമായ സ്ഥലങ്ങളില്‍ പ്രാകൃതമായി മൃഗങ്ങളെ അറുത്ത് കൊല്ലുന്നു. വഴിയോരങ്ങളിലെ കടകളില്‍ ചോരയിറ്റുന്ന രൂപത്തില്‍ വില്പനക്ക് വെക്കുന്നു. മൃഗാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നു. അത് രോഗാണുക്കളെ സൃഷ്ടിക്കുക മാത്രമല്ല തെരുവ് നായ്ക്കളെ നരഭോജികളാക്കുന്നു.
കന്നാലി നിയമം ഗുണം ചെയ്യുന്ന ഒന്നാണ്. അറുപത് ശതമാനം മാംസഭുക്കുകളുള്ള നാട്ടില്‍ രോഗാണുമുക്തവും വൃത്തിയുമുള്ള മാംസം ലഭിക്കുന്ന അവസ്ഥയുണ്ടോ? അതിനെന്താണൂ പോവഴിയെന്നാലോചിക്കാത്ത രാഷ്ട്രീയ തിമിരം ബാധിച്ച് ‘അയ്യോ ബീഫ് നിരോധിച്ചേ. ഫാസിസം വന്നേ ‘എന്ന് തലയില്‍ കൈവെച്ച് നിലവിളിക്കുകയല്ല തലക്കുള്ളില്‍ വല്ലതുമുണ്ടൊ എന്ന് സ്വന്തം തലകുലുക്കി നോക്കുകയാണു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്.
ഉത്തരവ് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വെല്ലുവിളിയാണ്. സ്വയം നന്നാവാനുള്ള വെല്ലുവിളി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായി 1960 ല്‍ കൊണ്ടുവന്ന നിയമം പൊടിതട്ടിയെടുത്തെന്നേയുള്ളൂ.
കന്നാലി വിഷയത്തില്‍ ഇടം വലം നോക്കാതെയുള്ള ആക്രോശങ്ങളല്ല വേണ്ടത്.
കന്നാലി ചന്തകളില്‍ കൊണ്ടുവരുന്ന മാടുകളെ അറവുശാലയിലേക്ക് വാങ്ങുന്നതാണ് തടഞ്ഞത്. അവയെ ശ്രീലങ്കയിലേക്കോ മറ്റേതെങ്കിലും അയല്‍ രാജ്യത്തിലേക്കോ കയറ്റി അയക്കുക. കമ്മ്യൂണിസ്റ്റ് ചൈനയാണെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ സഹായിക്കാന്‍ എപ്പോഴേ റെഡി.
അവിടെ നല്ല ശാസ്ത്രീയ അറവ് ശാലകളുണ്ട് അവിടെ വൈദ്യ പരിശോധന നടത്തി കൊന്നു സംസ്കരിച്ച് ടിന്നുകളിലാക്കി കേരളത്തിലേക്ക് തന്നെ ഇറക്കുമതി ചെയ്യുക. ഇത് ശ്രീലങ്കന്‍ /ചൈന ഗവണ്മെന്റുകളുമായി ചേര്‍ന്ന് കേരള ഗവണ്മെന്റിന് ചെയ്യാവുന്ന ഒരു വന്‍ ബിസിനസ്സാക്കി ഇതിനെ മാറ്റിയെടുക്കാം. അല്ലാതെ ലോട്ടറി വിറ്റും കള്ളു വിറ്റുമല്ല ഖജനാവ് നിറക്കേണ്ടത്.
അറവുശാലകളെപ്പറ്റി ആലോചിക്കാന്‍ സമയമായി. അങ്ങിനെയായാല്‍. തെരുവു നായ ശല്യം ഇല്ലാതാക്കാം. കേരളം മാംസ മാലിന്യമുക്തമാക്കാം. മനുഷ്യര്‍ക്ക് ആശുപത്രി വാസം കുറക്കാം. ഖജനാവിനു വരുമാനവുമുണ്ടാക്കാം. അല്ലാതെ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക കേന്ദ്ര മന്ത്രിയുടെ കോലം കത്തിക്കുക എന്നൊക്കെപ്പറഞ്ഞ് മര്യാദക്ക് ജോലിയെടുത്ത് ജീവിക്കേണ്ട ചെറുപ്പക്കാരെക്കൊണ്ടുപോയി പോലീസില്‍ നിന്നും തല്ലും വെടിയുണ്ടയും വാങ്ങിക്കൊടുക്കുക, ബസ്സ് കത്തിക്കുക, മനുഷ്യരെ ബുദ്ധിമുട്ടിലാക്കുന്ന ഹര്‍ത്താല്‍ നടത്തുക, ഇതൊന്നുമല്ല ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: