മാഡ്രിഡ്: സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും പരാജയമേറ്റു വാങ്ങിയ ബാഴ്സലോണയ്ക്ക് ആശ്വാസം. അലാവസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്പിച്ച് ബാഴ്സലോണ കിംഗ്സ് കപ്പ് സ്വന്തമാക്കി. ഇതോടെ, കോച്ച് ലൂയിസ് എന്റീകെയ്ക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാനും ബാഴ്സലോണയ്ക്ക് കഴിഞ്ഞു. കിംഗ്സ് കപ്പില്‍ ബാഴ്സയുടെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.
ലിയോണല്‍ മെസ്സി, നെയ്മര്‍, പാകോ അല്‍കാസര്‍ എന്നിവരാണ് ബാഴ്സയുടെ ഗോളുകള്‍ നേടിയത്. മുപ്പതാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍. ഗോളിലേക്ക് വഴിതുറന്നത് നെയ്മറും. മൂന്ന് മിനിറ്റിന് ശേഷം തിയോ ഫെര്‍ണാണ്ടസ് അലാവസിനെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് നെയ്മര്‍ ബാഴ്സലോണയെ മുന്നിലെത്തിച്ചു. ആന്ദ്രേ ഗോമസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. അല്‍കാസറിന്റെ ഗോള്‍ ബാഴ്സയുടെ കിരീടം ഉറപ്പിക്കുകയും ചെയ്തു.
96 വര്‍ഷത്തെ കിംഗ്സ് കപ്പില്‍ ബാഴ്സയുടെ ഇരുപത്തിയൊന്‍പതാം കിരീടമാണിത്. അഭിമാനത്തോടെയാണ് ചുമതല ഒഴിവാകുന്നതെന്ന് കോച്ച് എന്റീകേ മത്സരശേഷം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: