ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ സ്ഥായിയായ പരിഹാരം കാണുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെള്ളിയാഴ്ച കശ്മീരില്‍ സൈന്യം ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ ഭട്ടിനെ വധിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഘടനവാദികളുടെ പ്രതിഷേധം കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ കാന്ഡറായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന പ്രതിഷേധത്തിന് സമാനമായ സാഹചര്യമാണ് കശ്മീരില്‍ ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നക്സലുകള്‍ക്ക് എതിരായ പോരാട്ടത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: