ഇരിങ്ങാലക്കുട: അര്‍ബുദരോഗ ബാധിതനായ മൂന്നു വയസ്സുകാരന്റെ ജീവനായി ഒരു ഗ്രാമം കൈകോര്‍ക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിലംപതിക്കടുത്ത് താമസിക്കുന്ന ഊളക്കല്‍ അക്ബര്‍- ഷാഹിന ദമ്പതികളുടെ മകനായ അസ്നാനാണ് ഗുരുതരമായ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ (സ്റ്റെം സെല്‍) ദാതാവിനെ ലഭിച്ചാല്‍ മാത്രമേ അസ്നാന് തുടര്‍ചികിത്സ നടത്താന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് രക്താര്‍ബുദമടക്കമുള്ള മാരക രോഗങ്ങള്‍ക്ക് വിപ്ലവകരമായ ചികിത്സ സാധ്യമാക്കുന്ന രക്തമൂലകോശങ്ങള്‍ ദാനം ചെയ്യാന്‍ ഒരു ഗ്രാമവാസികള്‍ മുഴുവന്‍ മുന്നോട്ട് വന്നത്.
ജൂണ്‍മാസം പതിനൊന്നിന് പടിയൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മൂലകോശദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
ഇന്നലെ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. ആയ ധാത്രി പ്രവര്‍ത്തകനായ ഹെറോളിന് പോള്‍ ജനങ്ങള്‍ക്ക് സുപരിചിതമല്ലാത്ത രക്തമൂലകോശ ദാനത്തെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്ന ക്ലാസിന് നേതൃത്വം നല്കി.
പടിയൂരില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9496046142 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: