അമ്പലപ്പുഴ: കേരളീയ സമൂഹത്തെ ദേശവിരുദ്ധ ചിന്താഗതിയിലേക്കു നയിക്കാനും കുടുംബങ്ങളെ ശിഥിലമാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.
ആഗസ്റ്റില്‍ നടക്കുന്ന ധര്‍മ്മ സംവാദം പരിപാടിയുടെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകളും, ചില സെമിറ്റിക് മതവിഭാഗങ്ങളുമാണ് ഇതിന് പിന്നില്‍. ആഗസ്റ്റില്‍ സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ധര്‍മ്മ സംവാദം സദസ്സുകള്‍ സംഘടിപ്പിക്കും. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹിന്ദുമഹാ സമ്മേളനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹസംഘചാലക് വി.എന്‍. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ആര്. രാമരാജവര്‍മ്മ, ഡോ. ഡി. രാധാകൃഷ്ണപിള്ള, പ്രൊഫ. കെ.ബി. രാജഗോപാലന്‍ നായര്‍, എം.ആര്. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
സ്വാമി ഭുവനാത്മാനന്ദജി മഹാരാജ് (ശ്രീരാമകൃഷ്ണാശ്രമം, കായംകുളം), സ്വാമി ഗീതാനന്ദ (ശുഭാനന്ദാശ്രമം, ചെറുകോല്‍), ബ്രഹ്മചാരി ശാസ്തചൈതന്യ (ചിന്മയാ മിഷന്, ആലപ്പുഴ)- രക്ഷാധികാരിമാര്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍- അദ്ധ്യക്ഷന്‍, എം. ആര്. പ്രസാദ്- ജന. കണ്‍വീനര്‍, എസ്. ജയകൃഷ്ണന്- ട്രഷറര്‍ എന്നിവരടങ്ങിയ 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: