കോഴിക്കോട്: സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ വെളിച്ചമെത്തിച്ചുവെന്ന അവകാശവാദം ഇടതു സര്‍ക്കാര്‍ ഉന്നയിക്കുമ്പോള്‍ കേന്ദ്രം നല്കിയ 485 കോടി രൂപയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നു. ഇടതുസര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ നേട്ടമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് കൊട്ടിഘോഷിക്കുന്നത്.
എന്നാല്‍ ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പ്രകാരം 217.87 കോടി അനുവദിച്ചത് കൂടാതെ സംസ്ഥാനത്തെ 14 ജില്ലകള്‍ക്കായി കേന്ദ്രം 485.37കോടി ഗ്രാമീണ വൈദ്യുതീകരണത്തിന് അനുവദിച്ചിട്ടുണ്ട്. പന്തണ്ടാം പദ്ധതി പ്രകാരം 5.32 കോടി രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് 53.80 കോടി രൂപ. കോഴിക്കോട് ജില്ലക്ക് 43.88 കോടി രൂപയും, ഇടുക്കിക്ക് 39.51 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ആലപ്പുഴ 33.74, എറണാകുളം 33.93, കണ്ണൂര്‍ 36.58, കാസര്‍കോട് 14.80, കൊല്ലം 37.79, കോട്ടയം 38.83, മലപ്പുറം 36.53, പാലക്കാട് 32.43, പത്തനംതിട്ട 25.89, തൃശൂര്‍ 32.92, വയനാട് 24.74 കോടി രൂപ എന്നിങ്ങനെയാണ് വിവിധ ജില്ലകള്‍ക്കായി അനുവദിച്ച തുക.
സംസ്ഥാന സര്‍ക്കര്‍ 174 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയെക്കുറിച്ച് മിണ്ടാട്ടമില്ല. സംസ്ഥാനതല പ്രഖ്യാപന ആഘോഷം പൊടിപൊടിക്കാന്‍ 22 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അനുവദിച്ചതെന്നാണറിയുന്നത്. പ്രഖ്യാപനത്തിന് മുന്നോടിയായി കലാജാഥകളും പ്രദര്‍ശനങ്ങളും നടത്തി. നഗരത്തില്‍ വൈദ്യുതി ദീപാലങ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതു സര്‍ക്കാറിന്റെ നേട്ടമായി വന്‍ പ്രചാരണഘോഷം പൊടിപൊടിക്കുമ്പോഴും കേന്ദ്രത്തെകുറിച്ച് ഒരക്ഷരം എവിടെയും പറയാതിരിക്കാന്‍ ഇടതു സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: