തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ഇടവപ്പാതി തെക്കന്‍ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണ്‍സൂണിന്റെ കേരളത്തിലേക്കുള്ള പ്രവേശനം വൈകിപ്പിച്ചത് ശ്രീലങ്കയില്‍ വന്‍നാശം വിതച്ച പേമാരിയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും രൂപംകൊള്ളുന്ന മുറയ്ക്കു കാലവര്‍ഷം എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന് പറഞ്ഞു. സംസ്ഥാനത്തെമ്പാടും ഇന്നലെ ചെറിയതോതില്‍ മഴ ലഭിച്ചു. ഇന്നലെ മഞ്ചേരിയിലും മണ്ണാര്‍കാട്ടും അഞ്ചു സെന്റീമീറ്റര്‍ വീതം മഴ പെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: