പേരാമ്പ്ര: പന്തിരിക്കര ടൗണില്‍ നിന്ന് മാരകായുധങ്ങളുമായി ആയുധധാരികളായ രണ്ടു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയില്‍ വടിവാള്‍, ഇരുമ്പ് ദണ്ഡ്, ഇടിക്കട്ട, സ്റ്റീല്‍ പൈപ്പ്തുടങ്ങിയ ആയുധങ്ങളുമായി റോന്ത് ചുറ്റുകയായിരുന്ന സംഘത്തെപെരുവണ്ണംമൂഴി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മരുതോറമ്മല് ലിനീഷ്, കുന്നത്ത് ശ്രീലാല്‍ എന്നിവരാണ് ആയുധങ്ങളുമായി പിടിയിലായത്. ആയുധങ്ങളുമായി പന്തിരികരക്ക് വരികയായിരുന്ന ഇവരെ നെറ്റ് പെട്രോളിംഗ് സംഘമാണ് പരിശോധിച്ചത്.
പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും കൊയിലാണ്ടി കോടതി റിമാന്റ് ചെയ്തു. ഇതില്‍ ലിനീഷ് ഒരു മാസം മുന്‍പ് കനാല്‍ മുക്കില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് മീത്തല്‍ ബാലന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ ഒന്നാം പ്രതിയാണ്.
മാരകായുധങ്ങളുമായി പന്തിരിക്കര ടൗണില്‍ നിന്ന് പിടിയിലായ സിപിഎം ആക്രമിസംഘം കിഴക്കന്‍ പേരാമ്പ്രയില്‍ വീണ്ടും കലാപത്തിന് ശ്രമിക്കുകയാണെന്നും ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത കൊണ്ടുവരണമെന്നും ബിജെപി കിഴക്കന്‍ പേരാമ്പ്ര മേഖലാ സമിതി യോഗം ആവശ്യപ്പെട്ടു. ജൂണ്‍ 1 ന് ആശാരി കണ്ടിയില്‍ നടക്കുന്ന പൊതുയോഗം അലങ്കോലപ്പെടുത്താനും പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള മുന്നൊരുക്കമാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.
മേഖല പ്രസിഡണ്ട് മീത്തല്‍ ബാലന് അദ്ധ്യക്ഷത വഹിച്ചു.തയ്യില്‍ വിജയന് ,കളരിക്കല്‍ ബാബു, സി.പി.ബിജു, പി.കെ ധനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: