ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യത്തിന് നേരിടേണ്ടിവരുന്നത് വൃത്തികെട്ട രീതിയിലുള്ള യുദ്ധമാണെന്നും അതു നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ നോക്കേണ്ടി വരുമെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ ഭീകരവാദിയെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത നടപടിയെ റാവത്ത് ന്യായീകരിച്ചു.
യുവ സൈനികര്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെയാണ് നേരിടേണ്ടി വരുന്നതെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ റാവത്ത് പറഞ്ഞു. ഇത് നിഴല്‍ യുദ്ധമാണ്. അവരോട് പറയാനുള്ളത് മുഖാമുഖം യുദ്ധം ചെയ്യാനാണ്. ജനങ്ങള്‍ പെട്രോള്‍ ബോംബും കല്ലും എറിയുമ്പോള്‍ എന്റെ സൈനികരോട് അനങ്ങാതിരുന്ന് മരിക്കാന്‍ പറയാനാവില്ല.
ഒരു കാപ്പിയും കുടിച്ച് ദേശീയപാതകയുമായി വന്ന് ബഹുമാനത്തോടെ മൃതദേഹങ്ങള്‍ വീട്ടിലേക്ക് അയയ്ക്കണമെന്നാണോ പ്രതീക്ഷിക്കുന്നത്? അദ്ദേഹം ചോദിച്ചു. കരസേനാ മേധാവിയെന്ന നിലയില്‍ അതിനെനിക്ക് ഒരിക്കലുമാകില്ല, കല്ലെറിയുന്നതിന് പകരം അവര്‍ തോക്കുമായി വെടിവക്കട്ടെ, റാവത്ത് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളെ നേരിടുമ്പോള്‍ സൈന്യത്തിന് ധാര്‍മ്മിക പിന്തുണ നല്‍കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് ഭീകരനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട മേജര്‍ ഗോഗോയിക്ക് സൈനിക ബഹുമതി നല്കിയതു പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: