തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിനെ ദ്രോഹിക്കാനുറച്ച് പിണറായി സര്‍ക്കാര്‍. പഴയ പരാതി പൊടിതട്ടിയെടുത്താണ് സെന്‍കുമാറിനെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ പോലീസ് ആസ്ഥാനത്ത് എഐജി പദവിയില്‍ തുടരുന്ന ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. മനുഷ്യാവകാശ കമ്മീഷനില്‍ ഡിവൈഎസ്പിയായിരിക്കെ അവിടെ ഐജിയായിരുന്ന സെന്‍കുമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ റിപ്പോര്‍ട്ടുകള്‍ നല്കി ഔദ്യോഗികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തെന്ന പരാതിയാണ് ഗോപാല്‍കൃഷ്ണ ആഭ്യന്തരവകുപ്പിന് നല്‍കിയത്. എന്നാല്‍ ഇങ്ങനെയൊരു പരാതിയെക്കുറിച്ച് അറിയില്ലെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. പ്രോസിക്യൂഷന് നടപടികള്‍ വന്നാല്‍ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006-11 കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി എംഡിയായിരിക്കെ ഗോപാല്‍കൃഷ്ണ ഈ പരാതിയുമായി മുന്നോട്ടുപോയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്ക് അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2012 ലും ഇതേ ആവശ്യമുന്നയിച്ച് ഗോപാല്‍കൃഷ്ണ അപേക്ഷനല്‍കി. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായപ്പോള്‍ പ്രോസിക്യൂഷന് വേണമെന്ന അപേക്ഷയുമായി ഗോപാല്‍കൃഷ്ണ പിണറായി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. സെന്‍കുമാര്‍ ഔദ്യോഗികമായി ചുമതല ഏറ്റെടുത്ത അന്നുമുതല്‍ ഗോപാല്‍കൃഷ്ണ അവധിയിലാണ്. ഇദ്ദേഹം പോലീസ് ആസ്ഥാനത്തേക്ക് പോകുന്നതേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: