കൊച്ചി: കൊച്ചിയില്‍ ജലമെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കെഎംആര്‍എല്‍ അടുത്തമാസം തുടക്കമാകും. ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലഗതാഗത മേഖലയുടെ സമ്പൂര്‍ണ്ണ നവീകരണത്തിനായി കെഎംആര്‍എല്‍ തയ്യാറാക്കിയ 819.27 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു.
പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റ് നിയമനത്തിന് ചൊവ്വാഴ്ച ചേരുന്ന കെഎംആർഎൽ ബോർഡ് യോഗം അംഗീകാരം നൽകും.
എയ്കോം കൺസോർഷ്യത്തെയാണ് ജലമെട്രോയുടെ ജനറൽ കൺസൾട്ടന്റായി നിശ്ചയിച്ചിരിക്കുന്നത്. ജൂണിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം. വേഗതയേറിയ അത്യാധുനിക ബോട്ടുകള്‍, നവീകരിച്ച ബോട്ട് ജെട്ടികള്‍, ആധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, യാത്രയിലുടനീളം മെട്രോയുടേതിന് സമാനമായ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് കെഎംആര്‍എല്‍ വിഭാവനം ചെയ്യുന്നത്.
ബോട്ടുകളുടെയും ജെട്ടികളുടെയും നിർമ്മാണം, ഡ്രെഡ്ജിംഗ് എന്നിവയ്ക്ക് പുറമേ ജെട്ടികളിലേക്കുള്ള റോഡുകളും എയ്കോമിന്റെ നേതൃത്വത്തിൽ നിർമിക്കും.
പശ്ചിമ കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 16 റൂട്ടുകളാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള 38 ബോട്ട് ജെട്ടികളിൽ 18 എണ്ണത്തെ പ്രധാന ബോട്ട്ഹബ്ബുകളാക്കി മാറ്റും. പദ്ധതിയ്ക്ക് ചെലവ് വരുന്ന 747 കോടിയിൽ 597 കോടി രൂപ ജർമൻ ബാങ്കായ കെഎഫ്ഡബ്യൂ വായ്പയായി നൽകും. 102 കോടി രൂപയാണ് സർക്കാർ വഹിക്കേണ്ടത്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ധാരണ.
പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഏകദേശം ഒരുലക്ഷം യാത്രക്കാര്‍ക്ക് പ്രതിദിനം ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സുരക്ഷ ഉറപ്പുവരുത്തി നിര്‍മിക്കുന്ന ബോട്ടുകള്‍ കൊച്ചിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: