സൂറിച്ച്: വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കു ശിരോവസ്ത്രം ധരിച്ച് കളിക്കാനിറങ്ങുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന് (ഫിഫ) പിന്‍വലിച്ചു. ഇതോടെ രാജ്യാന്തര മത്സരങ്ങളില്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള വനിതാ താരങ്ങള്‍ക്കു ശിരോവസ്ത്രം ധരിച്ച് കളിക്കാനിറങ്ങാന്‍ കഴിയും.
വിദഗ്ധ സമിതി നടത്തിയ പഠനത്തിനും വിലയിരുത്തലുകള്‍ക്കും ശേഷമാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഫിഫ ബോര്‍ഡ് ഐകകണ്ഠേനയാണ് ശിരോവസ്ത്ര നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. ഇതനുസരിച്ച് ഫിഫയുടെ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ പറഞ്ഞു.
അതേസമയം, മത്സരത്തിനിറങ്ങുമ്പോള്‍ ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ഐ.എഫ്.എബി വാര്‍ഷിക യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
2007ലാണ് വനിതാ താരങ്ങള്‍ക്ക് ശിരോവസ്ത്ര നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: