കോട്ടയം: ‘മലയാളമാണ് പറയുന്നതെങ്കിലും ദേശീയ വികാരത്തിന്റെ സ്വരമുദ്രയാണ് ജന്മഭൂമി പത്രം. ജന്മഭൂമി നല്കിയ ഈ അവാര്‍ഡ് ഞാന്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കും’. മികച്ച നടിക്കുള്ള ജന്മഭൂമിയുടെ പ്രഥമ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മറുപടിയിലാണ് മഞ്ജുവാര്യര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.
‘വേട്ട’ എന്ന ചിത്രത്തിലെ അഭിനയ മുഹൂര്‍ത്തമാണ് ഈ പുരസ്കാരം ലഭിക്കാന്‍ വഴിയൊരുക്കിയത്. വേട്ടയുടെ സംവിധായകന് രാജേഷ് പിള്ള ഇന്ന് നമ്മോടൊപ്പമില്ല. ഈ അവാര്‍ഡ് അദ്ദേഹത്തിനുള്ളതാണ്. ഞാനത് അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു.
ലാലേട്ടനും താനും ഈ വര്‍ഷം ഇത് നാലാം തവണയാണ് അവാര്‍ഡ് ഏറ്റുവാങ്ങുന്നതെന്നും മഞ്ജു പറഞ്ഞു. ‘മോഹന്‍ലാല്‍’ എന്ന സിനിമയില്‍ ലാല്‍ ഫാനായി വേഷമിടുന്ന കാര്യവും മഞ്ജു പങ്കുവെച്ചു.
സംവിധായകന് ശ്യാമപ്രസാദില്‍ നിന്നാണ് മഞ്ജു അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഇത്രയും വലിയ ജനപ്രിയ പരിപാടി നടത്തിയ ജന്മഭൂമി ‘ജനപ്രിയ ഭൂമി’യായെന്ന് അവാര്‍ഡ് നല്കി ശ്യാമപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: