ആലപ്പുഴ: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷത്തിന് മുന്‍പ് തന്നെ കടല്‍ക്ഷോഭം രൂക്ഷമായി. ജില്ലയില്‍ 75 കിലോമീറ്റര്‍ നീളം വരുന്ന കടല്‍ത്തീരത്ത് കടലേറ്റം പതിവായിരിക്കുകയാണ്.
20 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഹരിപ്പാട് മണ്ഡലത്തില്‍ വലിയഴീയ്ക്കല്‍, ആറാട്ടുപുഴ, നല്ലാനിക്കല്‍, ചേലക്കാട്, പല്ലന പാനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. 15 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കോമന മുതല്‍ പുന്നപ്ര വരെ അഞ്ചു കിലോമീറ്റര്‍ ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്.
ആലപ്പുഴ മണ്ഡലത്തില്‍ തുമ്പോളി ഭാഗത്ത് കടല്‍ ഭിത്തി ഇടിഞ്ഞ് താഴ്ന്ന ഇടങ്ങളില്‍ കടലാക്രമണം ഉണ്ടാകുന്നു. ഓമനപ്പുഴ പൊഴിമുതല്‍ വടക്കോട്ട് കുട്ടൂര്‍ വാഴക്കുളം പൊഴിവരെ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. ചേര്‍ത്തലയില്‍ ഒറ്റമശ്ശേരി മുതല്‍ അന്ധകാരനാഴി വരെ 540 മീറ്റര്‍ ഭാഗത്ത് പലയിടത്തും കടലാക്രമണം ഉണ്ട്.
അരൂരില്‍ അഴീക്കല്‍ മുതല്‍ ചാപ്പക്കടവുവരെ ആറു കിലോമീറ്റര്‍ ഭാഗത്ത് പലയിടത്തായി കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യം ഉയരുന്നു.
എന്നാല്‍ കടലാക്രമണ കെടുതി നേരിടുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അമ്പലപ്പുഴയില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെടുന്നത് പതിവായിരിക്കുകയാണ്.
123 കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു. കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തീരവാസികള്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: