തിരുവനന്തപുരം: പട്ടാളത്തിനെതിരെ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം വിശദീകരിച്ചത്.
പട്ടാള നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെ സംഭവങ്ങളെ കുറിച്ച് ചൂണ്ടിക്കാണിച്ചു. ഇത് ആര്‍എസ്എസ് പ്രചാരകരായ കേരളത്തിന് പുറത്തുള്ള ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. മണിപ്പൂരിലും ജമ്മുകശ്മീരിലും അഫ്സ്പ നടപ്പിലാക്കിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അവിടെ ഇതുവരെ സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ല.
കണ്ണൂരിലും അഫ്സ്പ നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.
പട്ടാള നിയമ പ്രകാരം ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ല. മനുഷ്യവാകാശ ലംഘനം പട്ടാളത്തിന്റെ പൊതു നയമല്ല. സുപ്രീംകോടതി നിയമിച്ച ഹെഗ്ഡെ കമ്മറ്റി റിപ്പോര്‍ട്ട് വായിച്ചിട്ട് വേണം തന്റെ വിമര്‍ശനം വിലയിരുത്താനെന്നും വാസ്തവവിരുദ്ധമായ പ്രചാരണം നടത്തിയതിന് ബിജെപി മാപ്പ് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കോടിയേരി കണ്ണൂരില്‍ പറഞ്ഞത്
കൂടുതല്‍ അധികാരം ലഭിച്ചാല്‍ ഇന്ത്യന്‍ പട്ടാളം സ്ത്രീകളെ തട്ടിക്കൊണ്ടുപോകും. മാനഭംഗപ്പെടുത്തും. ആര്‍ക്കും അവരെ ചോദ്യം ചെയ്യാനാവില്ല. ആര്‍ക്കെതിരെയും എന്തും അവര്‍ക്ക് ചെയ്യാം.
നാലു പേര് കൂടി നിന്നാല്‍ പട്ടാളത്തിന് അവരെ വെടിവയ്ക്കാം. അവരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല, സൈന്യമുള്ളിടത്തെല്ലാം ഇതാണ് അവസ്ഥ. കണ്ണൂരില്‍ സൈന്യത്തെ നിയോഗിച്ചാല്‍ ജനങ്ങളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: