കണ്ണൂര്‍: വിഴിഞ്ഞം കരാറിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താത്പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. ആദ്യത്തെ കരാറില്‍ 30 കൊല്ലമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 കൊല്ലമാക്കി കൊടുത്തു എന്നാണ് ആക്ഷേപം. എന്നാല്‍ ആദ്യ കരാറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി 30 കൊല്ലം കഴിഞ്ഞ് ലാഭവിഹിതം കിട്ടുമെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: