കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടില്‍. സംഭവം ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയാവുകയും യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് എഐസിസി നേതൃത്വം ഉള്‍പ്പെടെ പ്രതിരോധത്തിലായത്.
ഒടുവില്‍ ഗത്യന്തരമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നടപടി ദല്‍ഹിയിലുള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തതോടെ കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതാക്കള്‍തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തെ കാടത്തമാണെന്നും കിരാതവും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും പ്രഖ്യാപിച്ചു. തനിക്കു വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്നും രാഹുല്‍ വ്യക്തമാക്കി.
കേന്ദ്രനേതൃത്വം വിശദീകരണം തേടിയതോടെ കെപിസിസിക്ക് നടപടിയെടുക്കേണ്ടി വന്നു. സംഭവം കോണ്‍ഗ്രസ് സംസ്ക്കാരത്തിന് യോജിച്ചതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
കേന്ദ്ര തീരുമാനം രാജ്യത്തെ മുസ്ലീം ജനവിഭാഗത്തിനെതിരാണെന്നും തങ്ങള്‍ ന്യൂനപക്ഷ സംരക്ഷകരാണെന്നും വരുത്തിത്തീര്‍ക്കാനുളള അമിതാവേശം പാര്‍ട്ടിക്ക് വിനയായിരിക്കുകയാണ്. കണ്ണൂരില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്ന, ഗാന്ധിശിഷ്യരെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസുകാരുടെ തനിനിറമാണ് സംഭവത്തിലൂടെ പുറത്തായത്.
പരസ്യമായി പശുവിനെ കൊലപ്പെടുത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി. രതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെയാണ് കണ്ണൂര്‍ സിറ്റി എസ്ഐ ഞായറാഴ്ച കേസെടുത്തത്.
ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമോ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന 120 എ വകുപ്പ് പ്രകാരമാണ് കേസ്. ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് വെച്ച് പരസ്യമായി പശുവിനെ കൊലചെയ്തതിനാണ് കേസ്.
കേസിന്റെ തുടര്‍ നടപടികള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്താന്‍ സാധ്യതയുളളതായി പോലീസ് പറഞ്ഞു. പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎമ്മും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: