ലക്നൗ: അയോധ്യക്കേസില്‍ ബിജെപി മുന്‍ ദേശീയ അധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങി പന്ത്രണ്ട് പേര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു.
കേസിലെ ഗൂഢാലോചന പരിശോധിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലക്നൗവിലെ വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ് വിചാരണ നേരിടില്ല. അദ്ദേഹം ഗവർണർ പദവി വിട്ടതിനു ശേഷമായിരിക്കും വിചാരണ നേരിടുക. റായ്ബറേലിയിലെയും ലക്നൗവിലെയും കേസുകള്‍ ഒരുമിച്ച് ഒരു കോടതിയില്‍ വിചാരണ നടത്തണമെന്നും വാദം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
1992ല്‍ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിബിഐയുടെ കേസ്. അദ്വാനിയും ജോഷിയുമുള്പ്പെടുള്ളവര്ക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജി അംഗീകരിച്ചാണ് സുപ്രീംകോടതി വിധി.
വിചാരണ നേരിടാന്‍ സന്നദ്ധമാണെന്ന് അദ്വാനിയും ജോഷിയും നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: