ശ്രീനഗര്‍: കരസേനയില്‍ ചേരാന്‍ തയ്യാറായി കശ്മീരി യുവാക്കള്‍. ഭീകരരുടെ ഭീഷണികള്‍ തള്ളിയാണ് കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റില്‍ 1300ലേറെ യുവാക്കള്‍ പങ്കെടുത്തത്. രണ്ടാഴ്ച മുന്‍പ് ജമ്മുകശ്മീര്‍ പോലീസിലേക്കുള്ള പരീക്ഷയില്‍ പതിനായിരക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്.
കരസേനാ റിക്രൂട്ട്മെന്റിന് രണ്ടു കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി ആസ്ഥാനം, ബാരാമുള്ളയിലെ പഠാന് കരസേനാ ക്യാമ്പ്. ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കമുള്ള തസ്തികകളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്. ബാരാമുള്ളയില്‍ പങ്കെടുക്കേണ്ട 815 പേരില്‍ 799 പേരും ശ്രീനഗറില്‍ പരീക്ഷ എഴുതേണ്ട 500 പേരില്‍ 493 പേരും പങ്കെടുത്തു. സൈനിക വക്താവ് അറിയിച്ചു.
രണ്ടാഴ്ച മുന്‍പു നടന്ന പോലീസിലെ 700 ഒഴിവുകളിലേക്ക് നടന്ന റിക്രൂട്ട്മന്റെില് കശ്മീര്‍ താഴ്വരയില് നന്നു മാത്രം 67,000 പേരാണ് പങ്കെടുത്തത്. യുവാക്കള്‍ പോലീസിലും സൈന്യത്തിലും ചേരുന്നതിലുള്ള രോഷം പ്രകടിപ്പിക്കാനും യുവാക്കളെ ഭീഷണിപ്പെടുത്തി തടയാനുമാണ് മെയ് 11ന് ലഫ്. ഉമര്‍ ഫയാസ് എന്ന യുവ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: