തലശ്ശേരി: പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിക്കൊന്ന ശേഷം അഞ്ച് കഷണങ്ങളാക്കി തുണിയില്‍ക്കെട്ടി വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലെ പ്രതിയും കൊല്ലപ്പെട്ട യുവതിയുടെ രണ്ടാം ഭര്‍ത്താവുമായ കോട്ടയം സ്വദേശി ജയന് എന്ന ജയകുമാറിനെ (40) ജീവപര്യന്തം തടവിനും ഒന്നരലക്ഷം പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കലാസുരേഷ് ശിക്ഷിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശിനി ചെറുപുഴ പ്രാപ്പൊയിലിലെ കുടുംബശ്രീ പ്രവര്‍ത്തക സിന്ധു കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. പ്രതി പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം. 2008 ജൂലൈ 28നാണ് കേസിന്നാസ്പദമായ സംഭവം. ആദ്യ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കോട്ടയത്ത് നിന്നും ജയകുമാറിനൊപ്പം ഒളിച്ചോടിവന്ന് ചെറുപുഴക്കടുത്ത് താമസിച്ചു വന്ന ഇരുവരും പിന്നീട് അസ്വാരസ്യത്തിലായി.’ തര്‍ക്കം മൂര്‍ച്ചിച്ച ഒരു നാള് ജയകുമാര്‍ ഭാര്യയെ കൊല ചെയ്ത് ആരും കാണാതെ മറവ് ചെയ്യാനായി മൃതദേഹം അറുത്ത് കഷണങ്ങളാക്കി. സഹായത്തിന് അയല്‍ക്കാരനും സുഹൃത്തുമായ സോമനാഥന് നായരുടെ സഹായം തേടി.’ സംഭവമറിഞ്ഞ് ഞെട്ടിയ ഇയാളാണ് വിവരം പോലീസില്‍ അറിയിച്ചത്. സോമനാഥന് നായരുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ വി.എംഅബ്ദുള് വാഹിദ് ഉള്‍പെടെ 19 സാക്ഷികളെ വിസ്തരിച്ചു.28 തൊണ്ടി മുതലുകളും 28 രേഖകളും ഉള്‍പെടെ വിലയിരുത്തിയാണ് പൈശാചികമായ കൊലക്കേസില്‍ കോടതി വിധി പറഞ്ഞത്. പ്രോസിക്യുഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജെ.ജോണ്‍സണാണ് വാദം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: