ആലപ്പുഴ: ആലപ്പുഴ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിക്കരിക്കാനാണ് ശ്രമം.
355 കോടിയുടെ കേന്ദ്ര സംസ്ഥാന പദ്ധതിയായ ബൈപാസിന്റെ പൂര്‍ത്തീകരണം ജനങ്ങളുടെ ചിരകാല അഭിലാഷമാണ്. കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളും പണം മുന്‍കൂറായി നല്‍കിയതുമാണ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലാകാന്‍ കാരണം.
മൂന്നു പതിറ്റാണ്ടായി മുടങ്ങി കിടന്ന ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് ആരംഭിച്ചത്. ജില്ലയില്‍ നിന്നും നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരിന്നിട്ടും നടപ്പാകാതെ പോയ പദ്ധതി സാക്ഷാത്ക്കരത്തിലേക്ക് നീങ്ങുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തി വ്യക്തമാക്കുന്നതാണ്.
കൊമ്മാടി മുതല്‍ കളര്ക്കോടു വരെ ഏഴ് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാതയില്‍ മൂന്ന് കിലോമീറ്ററോളം എലിവേറ്റഡ് ഹൈവേയാണുള്ളത്. ഇതില്‍ 50 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ ഭീമുകള്‍ സ്ഥാപിക്കുന്നതും പാത നിര്‍മാണവുമാണ് പുരോഗമിക്കുന്നത്.
356 ഗര്‍ഡറുകളാണ് ആവശ്യമായി വരുന്നത്. പണി പൂര്‍ത്തിയായ 142 ഓളം ഗര്‍ഡറുകളില്‍ നൂറോളം സ്ഥാപിച്ചു കഴിഞ്ഞു. ഇഎസ്ഐ ജങ്ഷന് മുതല്‍ പോര്‍ട്ട് ഓഫിസ് വരെയുള്ള മുഴുവന്‍ ഗര്‍ഡറുകളും പാത നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. തൂണുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. കൊച്ചി മെട്രോ നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് ബൈപാസിന്റെ നിര്‍മാണത്തിനും ഉപയോഗിക്കുന്നത്.
അതേസമയം രണ്ടിടത്ത് എലിവേറ്റഡ് ഹൈവേ റെയില്‍ പാളത്തിന് കുറകെയാണ് കടന്നുപോകുന്നത്. ഇത്തരത്തില്‍ ഹൈവേ നിര്‍മിക്കുന്നതിനായുള്ള അനുമതിക്കായി സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നു. അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: