തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി അവകാശവാദമുന്നയിക്കുകയല്ലാതെ സംസ്ഥാനത്ത് മറ്റുവികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് എന്‍ഡിഎ സംസ്ഥാന സഹ കണ്‍വീനറും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാജന് കണ്ണാട്ട് പറഞ്ഞു.
കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ എന്‍ഡിഎ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജന്. ഭാരതസൈനികര്ക്കുനേരെ കോടിയേരി ബാലകൃഷ്ണന് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെയും ബീഫ് നിരോധിച്ചുവെന്ന വ്യാജപ്രചരണത്തിനെതിരെയുമാണ് കരിദിനം സംഘടിപ്പിച്ചത്.
സമ്പൂര്‍ണ ഭവനപദ്ധതി, റോഡ് നിര്‍മാണം, ശുചിത്വ പദ്ധതികള്‍ എന്നിവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നതാണ്. കേരളത്തില്‍ ഇവയുടെ പേരുമാറ്റി സ്വന്തം പേരില്‍ ചേര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വന്തമായി എന്തെങ്കിലും പദ്ധതി ഈ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയിട്ടുണ്ടോ എന്നും രാജന് ചോദിച്ചു. എന്‍ഡിഎ ജില്ലാചെയര്‍മാന്‍ എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. ബിഡിജെഎസ് ജില്ലാപ്രസിഡണ്ട് കെ.വി.സദാനന്ദന് മുഖ്യപ്രഭാഷണം നടത്തി.
സോഷ്യലിസ്റ്റ് ജനത സംസ്ഥാന ജന.സെക്രട്ടറി എം.പി.ജോയി, എല്‍ജെപി ജില്ലാപ്രസിഡണ്ട് രാമചന്ദ്രന് പള്ളത്തേരി, ജെഎസ്എസ് ജില്ലാസെക്രട്ടറി ടി.വി.ശിവരാമന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, നേതാക്കളായ പി.എസ്.ശ്രീരാമന്, വി.സി.മുരളി, രവികുമാര്‍ ഉപ്പത്ത്, ഇ.വി.കൃഷ്ണന് നമ്പൂതിരി, ജസ്റ്റിന് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: