കോഴിക്കോട്: 24 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മാനാഞ്ചിറയിലെ കെട്ടിടവും ലൈബ്രറിയും കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന് സ്വന്തമായി. ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, പബ്ലിക് ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എന്നിവരുടെ യോഗ തീരുമാനപ്രകാരമാണ് ഏറ്റെടുക്കല്‍ നടന്നത്.
വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന്റെ കഥയാണ് ഏറ്റെടുക്കലിന് പിന്നിലുള്ളത്. കോഴിക്കോട് മാനാഞ്ചിറയില്‍ മുനിസിപ്പാലറ്റിയുടെ ഉടമസ്ഥതയിലായിരുന്നു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. 1948 ലെ പബ്ലിക് ലൈബ്രറി ആക്ടനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ലോക്കല്‍ ലൈബ്രറി അതോറിറ്റി 1952ല്‍ ഈ ലൈബ്രറി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയായി മാറി.
ലോക്കല്‍ ലൈബ്രറി അതോറിറ്റി (എല്‍എല്‍എ) ഏറ്റെടുത്തതിനെ തുടര്‍ന്ന് റവന്യൂ വകുപ്പില്‍ നിന്ന് 1965 ല്‍ 30 സെന്റ് സ്ഥലം സര്‍ക്കാര്‍ നിശ്ചയിച്ച വില കൊടുത്ത് വാങ്ങുകയായിരുന്നു. 1966 ല്‍ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ലോക്കല്‍ ലൈബ്രറി അതോറിറ്റി ഏറ്റെടുത്തു. 1993 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെട്ടിടം പുതുക്കിപണിയാന്‍ കലക്ടര്‍ക്ക് അധികാരം നല്കി.
പണി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് കലക്ടറുടെ ശുപാര്‍ശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് 1994 ല്‍ ഒരുത്തരവ് പ്രകാരം ലൈബ്ര റി മനേജ്മെന്റിന് ഒരു സൊസൈറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. 1995 ല്‍ കലക്ടറുടെ തന്നെ ശുപാര്‍ശപ്രകാരം 30സെന്റ് സ്ഥലവും സൊ സൈറ്റിയെ ഏല്‍പ്പിച്ചു. കെടടിടം പണി പൂര്‍ത്തിയായ ശേഷവും ഈ സൊസൈറ്റി പബ്ലിക് ലൈബ്രറി ആന്‍ഡ റിസര്‍ച്ച് സെന്റര്‍ എന്ന പേരില്‍ മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
ഈ ഉത്തരവുകള്‍ക്കെതിരെ ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയിലെ ജീവനക്കാരും കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സി ലും സ്റ്റേറ്റ് ലൈബ്രറി കൗണ് സിലും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 1994 മുതല്‍ എല്‍എല്‍എ ഇല്ലാതാവുകയും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറി കൗണ്‍സിലും നിലവില്‍ വന്നു. ഈ ആക്ട് പ്രകാരം എല്‍എല്‍എ യുടെ മുഴുവന്‍ വസ്തുക്കളും ലൈബ്രറി കൗണ്‍സിലിന് കൈമാറിയെങ്കിലും മാനാഞ്ചിറയിലെ 30 സെന്റ് ഭൂമിയും കെട്ടിടവും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കൈമാറിയില്ല.
2005 ജനുവരി 31 ന് ഹൈ ക്കോടതി പുറപ്പെടുവിച്ച വിധിയില്‍ 30 സെന്റ് സ്ഥല വും കെട്ടിടവും പബ്ലിക് ലൈ ബ്രറി ആന്‍ഡ് റിസര്‍ച്ച് സന്ററിന് കൈമാറിയ ഉത്തരവ് റദ്ദുചെയ്യുകയും ഈ സ്വത്തുക്കള്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന് നല്‍കുന്നത് സംബന്ധിച്ച് തിരുമാനിക്കാന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
2010 ഡിസംബര്‍ 15നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്ത്. ഉത്തരവ് പുറപ്പെടുവിക്കുന്നത്. സ്വത്തുക്കള്‍ പൂര്‍ണ്ണമായി ജില്ലാ ലൈബ്ര റി കൗണ്‍സിലിനെ ഏല്‍പ്പിക്കണമെന്ന ഉത്തരവിലൂടെ വ്യക്തമാക്കി. എന്നാല്‍ ഉത്തരവ് നടപ്പാക്കാതെ അന്നത്തെ ജില്ലാ കലക്ടര്‍ നീട്ടിക്കൊണ്ടുപോയി. 2011ല്‍ പബ്ലിക് ലൈബ്രറി ഭാരവാഹികളായ എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ഒമ്പതു പേര് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. അവസാനം 2017 ജനുവരി ഒന്നിന് ഹൈക്കോടതി ഉത്തരവിലൂടെ എംടിയും മറ്റും നല്കിയ അപേക്ഷയി ലൂടെ കേസ് പിന്‍വലിക്കാന്‍ അനുമതി നല്കി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നു. 26 ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ലൈബ്രറി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ഏറ്റവും നല്ല രീതിയില്‍ ലൈബ്രറി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍.ശങ്കരനും സെക്രട്ടറി കെ. ചന്ദ്രനും വാര് ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ലൈ ബ്രറി കൗണ്‍സില്‍ അംഗം വി. സുരേഷ്ബാബു, സി.സി. ആന്‍ഡ്രൂ സ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: