ബെര്‍ലിന്‍: ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പു നല്കി. ജര്‍മന്‍ ദിനപ്പത്രമായ ഹാന്‍ഡെല്‍സ്ബ്ലാറ്റിനു നല്കിയ അഭിമുഖത്തില്‍ ലോകം നേരിടുന്ന നരകയാതനയാണ് ഭീകരതയെന്നും മോദി പറഞ്ഞു.
ജര്‍മനിയില്‍ സന്ദര്‍ശനം തുടരുന്ന മോദി ഇന്നലെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിനൊപ്പം സംയുക്ത പത്രസമ്മേളനത്തിലും സംസാരിച്ചു. പ്രധാനപ്പെട്ട എട്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു.
ലോകം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഭീകരത. ഭീകരതക്കെതിരായ പോരാട്ടത്തില്‍ കാലം ആവശ്യപ്പെടുന്ന തരത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ യൂറോപ്പ് തയാറാകണം, മോദി ആവശ്യപ്പെട്ടു. തുറന്ന സാമ്പത്തിക നയമാണ് സ്വീകരിക്കേണ്ടത്. അതിര്‍ത്തികള്‍ തുറന്നിട്ട് ആഗോളവത്കരണത്തിന്റെ നേട്ടങ്ങള്‍ കൈമാറാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്, അദ്ദേഹം അഭിപ്രായപ്പെട്ടു.
മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, എന്നാണ് മെര്‍ക്കലിനൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തില്‍ ഇന്ത്യ- ജര്‍മന്‍ ബന്ധത്തെ മോദി വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളുടേയും ബന്ധത്തില്‍ കുതിച്ചു ചാട്ടമാണുണ്ടായത്. ജര്‍മനിക്ക് വിശ്വസിക്കാവുന്ന പങ്കാളിയാണ് ഇന്ത്യ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ മേഖലകളില്‍ കരുത്തുറ്റ ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: