ഇടുക്കി/തിരുവനന്തപുരം: കെ.എം. മാണിയെ ഇടതു മുന്നണി മുഖ്യമന്ത്രിയാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം രാവിലെ നെടുങ്കണ്ടത്ത് പ്രസംഗത്തിനിടെ സൂചിപ്പിച്ചത്. വിവാദമായപ്പോള്‍ താനങ്ങനെ പറഞ്ഞില്ലെന്ന് പ്രസ്താവിച്ച് അദ്ദേഹം മലക്കം മറിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മാണി എല്‍ഡിഎഫില്‍ വന്നാല്‍ മുഖ്യമന്ത്രി ആക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായാണ്. വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ മാണി ഇന്ന് ഏത് നിലയിലാകുമായിരുന്നു എന്ന് ഓര്‍ക്കണം എന്നാണ് നെടുങ്കണ്ടത്തിനടുത്ത് കല്ലാര്‍പാലം ഉദ്ഘാടനം ചെയ്യവേ സുധാകരന് പറഞ്ഞത്.
എന്നാല്‍ മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് സുധാകരന് പിന്നീട് പറഞ്ഞത്. ഇത് ചില ലേഖകന്മാര് ഉണ്ടാക്കിയ കെട്ടുകഥയാണ്. 2012ല്‍ മാണി രാഷ്ട്രീയമായി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ ഉന്നതി കിട്ടുമായിരുന്നുവെന്ന് നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് പറഞ്ഞത്.
ആളുകള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്നു പ്രചരിപ്പിക്കുന്നത് ടെലിവിഷന്‍ മാധ്യമങ്ങളുടെ വിനോദമായി മാറിയിരിക്കുകയാണ്- സുധാകരന് പറഞ്ഞു. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന സുധാകരന്റെ വാക്കുകള്‍ ശരിവെച്ച് പി.സി. ജോര്‍ജ് എംഎല്‍എ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ് നീക്കമുണ്ടായത്. സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ മാണി ചുമതലപ്പെടുത്തിയത് തന്നെയാണ്. നീക്കത്തിന് സിപിഐയുടെ സമ്മതവും അറിവും ഉണ്ടായിരുന്നു-ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: