കൊച്ചി: അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ചു. മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തെ തെരഞ്ഞെടുത്തുവെന്നത് സംസ്ഥാനത്തിനുള്ള അംഗീകാരമെന്ന് പിണറായി പറഞ്ഞു.
സംഘാടക സമിതി രൂപീകരിച്ചു
അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള സംഘാടക സമിതി രൂപീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനായ സംഘാടക സമിതിയില്‍ 45 അംഗങ്ങളാണുള്ളത്. കായിക മന്ത്രി എ.സി. മൊയ്തീനാണ് വര്‍ക്കിങ് ചെയര്മാന്. ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ എ.പി. എം. മുഹമ്മദ് ഹനീഷ് ജനറല്‍ കണ്‍വീനര്‍.
മേയര്‍ സൗമിനി ജെയിന്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് എന്നിവര്‍ വൈസ് ചെയര്മാന്മാരും കളക്ടര്‍ വൈ. മുഹമ്മദ് സഫീറുള്ള, സ്പോര്‍ട്സ് ഡയറക്ടര്‍ സഞ്ജയന് കുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.
ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനനാണ് ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരടക്കം 36 പേരാണ് ഉപദേശക സമിതിയിലുള്ളത്. അഞ്ചു ഫിഫ പ്രതിനിധികളെയും സംഘാടക സമിതിയിലുള്‍പ്പെടുത്തി.
ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, മന്ത്രി എ.സി. മൊയ്തീന്, കെ.വി. തോമസ് എംപി, എംഎല്‍എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, മേയര്‍ സൗമിനി ജെയിന്, ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, എ.പി. എം. മുഹമ്മദ് ഹനീഷ്, കെ.എം. ഐ. മേത്തര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: