ആലക്കോട്: പുറമ്പോക്ക് ഭൂമിയില്‍ നാല്പത് വര്‍ഷത്തിലേറെയായി താമസിക്കുന്ന കുടുംബത്തെ കുടിയിറക്കാന്‍ നീക്കം. കാര്‍ത്തികപുരത്തെ ഉദയഗിരി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന പഞ്ചന്‍ (56), സഹോദരന് മണി (52) എന്നിവരെയാണ് കുടിയിറക്കാന്‍ നീക്കം നടത്തുന്നത്. തിരുവനന്തപുരം സ്വദേശികളായ ഈ സഹോദരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടെയെത്തി പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിച്ചുവരികയാണ്. ആലക്കോട് രാജയില്‍നിന്നും തങ്ങള്‍ക്ക് പതിച്ചുകിട്ടിയതാണ് ഈസ്ഥലമെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല.
എന്നാല്‍ വീടുകള്‍ക്ക് പഞ്ചായത്തില്‍ നികുതിയടച്ചുവരുന്നുമുണ്ട്. ഇവര്‍ താമസിക്കുന്നതിനോട് ചേര്‍ന്ന് ഉദയഗിരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹോമിയോ-ആയുര്‍വ്വേദ ആശുപത്രി നിര്‍മ്മിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇവരെ കുടിയിറക്കാന്‍ നീക്കം നടത്തുന്നത്. സ്ത്രീകളും പിഞ്ചുകുട്ടികളുമടങ്ങുന്ന തങ്ങളുടെ കുടുംബങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും കുടിയൊഴിപ്പിക്കരുതെന്നുമാണ് ഇവരുടെ ആവശ്യം.
നിര്‍ദ്ധനരായ ഈ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ഉദയഗിരി പഞ്ചായത്ത് കമ്മറ്റി രംഗത്തുവന്നിട്ടുണ്ട്. ഒരു കാരണവശാലും ഇവരെ ഇവിടെനിന്നും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: