തിരുവനന്തപുരം: ‘മുഖ്യമന്ത്രിയുടെ ആളായെത്തുന്ന പുതിയ അവതാരങ്ങളെ സൂക്ഷിക്കണം’. അധികാരമേറ്റ് നാളുകള്‍ പിന്നിടും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് മേലുദ്ധരിച്ചത്. അതേ പിണറായി വിജയന് ‘ചീഫ് മിനിസ്റ്റേഴ്സ് ഫെലോ’ (സിഎംഎഫ്) മാരെ നിശ്ചയിക്കുന്നു.
മുഖ്യമന്ത്രിക്ക് വിവിധ വകുപ്പുകള്‍ക്കായി ഏഴ് ഉപദേശകരുണ്ട്. പ്രധാന വകുപ്പായ ഐടിക്കുവേണ്ടിയാണ് സിഎംഎഫ് നിയമനം. കോര്‍പ്പറേറ്റ് കമ്പനികളുമായി ആശയ വിനിമയം നടത്തുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം. കോര്‍പ്പറേറ്റുകളുമായി അകലം പാലിക്കുമെന്നും അവരില്‍ നിന്നു പണം വാങ്ങില്ലെന്നും പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ പുതിയ സമീപനം ചര്‍ച്ചയാവുകയാണ്.
രണ്ടു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ഉയര്‍ന്ന ശമ്പള പാക്കേജാണ് നല്കാന് പോകുന്നത്. ഇത് വഴി ഉയര്‍ന്ന വാര്‍ഷിക ശമ്പളമാണ് പ്രഖ്യാപിക്കുന്നത്. അഭിമുഖം നടത്തിയാണ് നിയമനം. ഇന്ത്യക്കകത്തും പുറത്തും പഠിച്ച് പുറത്തിറങ്ങിയ വിദഗ്ധരെയാണ് ഉന്നം വയ്ക്കുന്നത്. കരാര്‍ കാലാവധി കഴിഞ്ഞാലും മിടുക്കരായവരെ വിവിധ പദ്ധതികളിലേക്കോ സ്ഥാപനങ്ങളിലേക്കോ നിയമനം നല്‍കാനും സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: