മൂവാറ്റുപുഴ: രണ്ട്വര്‍ഷമായി, കിഴക്കന്‍ മേഖലയിലെ ആദ്യത്തെ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണം ഇനിയും തീര്‍ന്നില്ല. ഇതോടെ ബസ് പാര്‍ക്കിംഗ് ഉള്‍പ്പെടെ എല്ലാം താളം തെറ്റി. 90 ലക്ഷംരൂപ ചെലവഴിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിച്ചിരുന്നു. 85 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്നത് 70 ആയി.
റോഡുകളുടെ ശോചനീയാവസ്ഥമൂലം മൂവാറ്റുപുഴ-കാക്കനാട് റൂട്ടിലും കൂത്താട്ടുകുളം എംസി റോഡിലും ജനറം ബസ്സുകളുടെ സര്‍വീസുകള്‍ നിര്‍ത്തി. ഇത് യാത്രക്കാരെ കുഴക്കുന്നു. വര്‍ക്ക്ഷോപ്പ് ചോര്‍ന്നൊലിച്ച്, വെള്ളക്കെട്ട് മൂലം സമയാസമയങ്ങളില്‍ ബസ്സുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ പലതും കട്ടപ്പുറത്തുതന്നെ.
ഗ്രാമീണ പ്രദേശങ്ങളായ ആട്ടായം നിരപ്പുവഴി കോതമംഗലത്തേയ്ക്കും വടകര-മണ്ണത്തൂര്‍ മണീട് വഴിയുള്ളയും കോലഞ്ചേരി-പൂതൃക്കവഴിയുള്ള സര്‍വീസുകള്‍ വരുമാനകുറവുമൂലം നിര്‍ത്തുന്ന അവസ്ഥയിലുമാണ്.
വരുമാനം നേടികൊടുക്കുന്ന മൂവാറ്റുപുഴ-എറണാകുളം റൂട്ടുമാത്രമാണ് നിലവിലുള്ളത്. യാത്രാക്ലേശം എപ്പോഴും ഉയര്ന്നുനില്ക്കുന്ന എറണാകുളം ദേശസാല്‍കൃത റൂട്ടില്‍ വൈറ്റില ഹബ്ബുവരെ നീളുന്ന ചെയിന്‍ സര്‍വീസില്‍ ആര്‍ടിസി ബസ്സിനുപുറമെ മറ്റ് റൂട്ടുകളില്‍നിന്ന് പിന്‍വലിച്ച ഇരുപതോളം ജനറം ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്.
മൂവാറ്റുപുഴ-കാക്കനാട്ട് റൂട്ടില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കുന്നെങ്കിലും സ്വകാര്യ ബസ്സുമായുള്ള മത്സരം നേരിടേണ്ടി വരുന്നതും ബസ്സുകളുടെ അഭാവവും തകരാറുകളും സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്. 220 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് 187 പേരേ ഉള്ളു.
സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ബസ്സുകള്‍ റോഡുവക്കില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നു. ഇതുമൂലം സര്‍വീസ് സമയം തെറ്റുന്നു.
യാത്രക്കാര്‍ക്ക് സമയത്ത് ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ല. രാത്രിയില്‍ റോഡരുകില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് ഗതാഗതത്തെയും യാത്രക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: