തൃപ്പൂണിത്തുറ: ദിനംപ്രതി ഗതാഗത കുരുക്ക് ഏറി വരുന്നതൃപ്പൂണിത്തുറയില് യാത്രക്കാര്‍ ശരിക്കും പെരുവഴിയല്! വെയിലത്തോ മഴയത്തോ കയറിനില്ക്കാന് കാത്തിരിപ്പുകേന്ദ്രമില്ല.
നഗരത്തില്‍ ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മ്മിച്ചിരിക്കുന്ന സ്വകാര്യ ബസ്സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് ദുരിതങ്ങളണ് ഏറെ ്നല്കുന്നത്. സ്റ്റാന്‍ഡിലെ സ്ഥലപരിമിതികള്‍ അപകടകാരണമാകുന്നു. സ്റ്റാന്‍ഡില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ വരെ ബുദ്ധിമുട്ടാണ്. കെഎസ്ആര്‍ടിസിയും ഈ സ്റ്റാന്‍ഡിനെയാണ് ആശ്രയിക്കുന്നുന്നത്.
ദീര്‍ഘദൂര റൂട്ടില്‍ അധികവും സ്വകാര്യ ബസ്സുകളാണ്. വൈക്കം പ്രദേശത്തേയ്ക്ക് തൃപ്പൂണിത്തുറയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നില്ല. വൈക്കത്തേക്കു എറണാകുളത്തു നിന്നാരംഭിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ചുരുക്കമാണ്. തിരക്ക് വളരെ കുറഞ്ഞ സമയങ്ങളിലാണ് ഇവ ഓടുന്നതും.
തൃപ്പൂണിത്തുറയില്‍ നിന്ന്, യാത്രക്കാരേറെ പിറവം, പെരുമ്പാവൂര്‍ ഭാഗത്തേക്കാണ്. ഇവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറവാണ്. പിറവത്ത് കെഎസ്ആര്‍ടിസി ഡിപ്പോയും മുമ്പുണ്ടായിരുന്നു. പിന്നീട് യുഡിഫ് ഭരണകാലത്ത് സര്‍വീസുകള്‍ ചുരുക്കി. സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനായിരുന്നു നടപടിക്കളെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: